Kerala Lok Sabha Election 2024: വോട്ടിങ് യന്ത്രങ്ങളുടെ തകരാർ, പോളിങിന് മന്ദ​ഗതി; കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

ഉദ്യോ​ഗസ്ഥരുടെ അപര്യാപതയും വോട്ടിങ് മെഷീനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ടിവന്ന  സമയദൈർഘ്യവും  കാരണം വോട്ടർമാർക്ക് ഏറെനേരം കാത്തുനിൽക്കേണ്ടിവന്നുവെന്ന് വ്യാപകമായ പരാതിയുണ്ട്. നാലുമണിക്കൂറോളം വോട്ട് ചെയ്യാനായി കാത്തുനിന്നവരുണ്ട്. മനസുമടുത്ത് വോട്ടു ചെയ്യാതെ പോയവരുമുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 26, 2024, 08:41 PM IST
  • ബട്ടണിൽ വോട്ട് കുത്തിയിട്ടും മുമ്പെങ്ങുമില്ലാത്ത വിധം ഏറെനേരമെടുത്താണ് വോട്ട് രേഖപ്പെടുത്തിയത്.
  • സാധാരണ ഏഴു സെക്കന്റിനുള്ളിൽ വോട്ട് രേഖപ്പെടുത്തപ്പെടും. പക്ഷെ, ഇത്തവണ അത് 20 സെക്കന്റിലേറെ അധികരിച്ചുവെന്നും പോളിങ് ബൂത്തിൽ നീണ്ട നിരയുണ്ടാകാൻ ഇതൊരു കാരണമായി.
Kerala Lok Sabha Election 2024: വോട്ടിങ് യന്ത്രങ്ങളുടെ തകരാർ, പോളിങിന് മന്ദ​ഗതി; കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

തിരുവനന്തപുരം: വോട്ടിങ് യന്ത്രങ്ങളുടെ തകരാർ, മന്ദ​ഗതിയിലെ പോളിങ്, മണിക്കൂറുകളോളം വോട്ടിങ് നിർത്തിവെയ്ക്കേണ്ടി വന്ന സാഹചര്യം, പോളിങ് ബൂത്തുകളിൽ ആവശ്യത്തിന് ഉദ്യോ​ഗസ്ഥരെ നിയമിക്കാതിരുന്നത് തുടങ്ങിയ പരാതികൾ ചൂണ്ടിക്കാട്ടി കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് മുഖ്യഓഫീസർ സഞ്ജയ് കൗളിന് പരാതി നൽകിയെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉദ്യോ​ഗസ്ഥരുടെ അപര്യാപതയും വോട്ടിങ് മെഷീനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ടിവന്ന  സമയദൈർഘ്യവും  കാരണം വോട്ടർമാർക്ക് ഏറെനേരം കാത്തുനിൽക്കേണ്ടിവന്നുവെന്ന് വ്യാപകമായ പരാതിയുണ്ട്. നാലുമണിക്കൂറോളം വോട്ട് ചെയ്യാനായി കാത്തുനിന്നവരുണ്ട്. മനസുമടുത്ത് വോട്ടു ചെയ്യാതെ പോയവരുമുണ്ട്. 

ബട്ടണിൽ വോട്ട് കുത്തിയിട്ടും മുമ്പെങ്ങുമില്ലാത്ത വിധം ഏറെനേരമെടുത്താണ് വോട്ട് രേഖപ്പെടുത്തിയത്. സാധാരണ ഏഴു സെക്കന്റിനുള്ളിൽ വോട്ട് രേഖപ്പെടുത്തപ്പെടും. പക്ഷെ, ഇത്തവണ അത് 20 സെക്കന്റിലേറെ അധികരിച്ചുവെന്നും പോളിങ് ബൂത്തിൽ നീണ്ട നിരയുണ്ടാകാൻ ഇതൊരു കാരണമായി. മൊത്തത്തിൽ വോട്ടിങ് മെഷീനുകൾക്ക് തകരാർ  വന്നത് ബോധപൂർവമായ ഏതെങ്കിലും നടപടിയുടെ ഭാ​ഗമാണോയെന്ന് സംശയമുണ്ട്. ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു. സാധാരണ ​ഗതിയിൽ ആവശ്യത്തിന് ഉദ്യോ​ഗസ്ഥരെ അനുവദിക്കുന്നതാണ്. 

ALSO READ: ഇടുക്കിയിൽ കള്ളവോട്ട് ചെയ്യാന് ശ്രമം; ഒരാൾ പോലീസ് കസ്റ്റഡിയിൽ

ഇക്കുറി അപര്യാപ്തത ഉണ്ടായെന്ന് പോളിങ് ബൂത്തുകളിലെ ഉദ്യോ​ഗസ്ഥർ തന്നെ പരാതിപ്പെട്ടു. പത്തനംതിട്ടയിൽ മൂന്നുമണിക്കൂറോളം വോട്ടിങ് നിർത്തിവെച്ചിട്ടും അവിടെ വോട്ടിങ്ങിന് കൂടുതൽ സമയം അനുവദിച്ചില്ല. ഇതുസംബന്ധിച്ച് പരാതിപ്പെട്ടപ്പോൾ, ആറുമണിവരെ ക്യൂവിൽ നിന്നവർക്ക് വോട്ടു ചെയ്യാനുള്ള അവസരം നൽകുമെന്ന സാധാരണ മറുപടി മാത്രമാണ് ലഭിച്ചത്. കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിലെ പാർട്ടി ​ഗ്രാമങ്ങളിൽ കള്ളവോട്ടും ബൂത്തുപിടുത്തവും ഉണ്ടായി. വടകരയിൽ ഓപ്പൺ വോട്ടിലെ ക്രമക്കേടിന് കൂട്ടുനിന്ന രണ്ട് ഉദ്യോ​ഗസ്ഥരെ സസ്പെന്റ് ചെയ്യുന്ന സാഹചര്യവുമുണ്ടായി. ഇവർക്ക് സസ്പെൻഷൻ മാത്രം പോല, കർശനമായ ശിക്ഷണ നടപടി നൽകണമെന്ന് എംഎം ഹസൻ ആവശ്യപ്പെട്ടു. ഒരു മണ്ഡലത്തിലും യുഡിഎഫിന് പരാജയഭീതിയില്ല. ഫലം വരുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനങ്ങളുടെ മറുപടിയായി അത് മാറുമെന്നും ഹസൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News