Murder Case: കൊല്ലത്ത് ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; മകൻ ഗുരുതരാവസ്ഥയിൽ

Kollam Murder News: പരവൂർ പൂതക്കുളം കൃഷിഭവന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പ്രീത (39), ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 7, 2024, 08:17 PM IST
  • ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് പ്രീതയുടെയും മകൾ ശ്രീനന്ദയുടേയും മൃതദേഹം കിടപ്പുമുറിയിൽ കണ്ടെത്തിയത്
  • ശ്രീജുവിനെയും ശ്രീരാ​ഗിനെയും അത്യാസന്ന നിലയിലും കണ്ടെത്തി
Murder Case: കൊല്ലത്ത് ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; മകൻ ഗുരുതരാവസ്ഥയിൽ

കൊല്ലം: പരവൂരിൽ  ഭാര്യയെയും മകളെയും വിഷം നൽകിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരവൂർ പൂതക്കുളം തെങ്ങിൽ വീട്ടിൽ ശ്രീജു ആണ് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത്. പരവൂർ പൂതക്കുളം കൃഷിഭവന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

പ്രീത (39), ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്. മകൻ ശ്രീരാഗ് (17) ​ഗുരുതരാവസ്ഥയിൽ കൊട്ടിയം ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീജു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് നി​ഗമനം.

ALSO READ: കിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, അന്വേഷണം

പ്രീത പൂതക്കുളം സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായി ജോലി ചെയ്ത് വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് പ്രീതയുടെയും മകൾ ശ്രീനന്ദയുടേയും മൃതദേഹം കിടപ്പുമുറിയിൽ കണ്ടെത്തിയത്. ശ്രീജുവിനെയും ശ്രീരാ​ഗിനെയും അത്യാസന്ന നിലയിലും കണ്ടെത്തി.

ഭാര്യയേയും മക്കളേയും വിഷം കൊടുത്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നി​ഗമനം. കൈ ഞരമ്പ് മുറിച്ചാണ് ശ്രീജു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രീതക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News