Kozhikode Ambulance Accident: കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി രോ​ഗിക്ക് ദാരുണാന്ത്യം

Ambulance Accident In Kozhikode: അപകടത്തിൽ നാദാപുരം സ്വദേശി സുലോചനയാണ് മരിച്ചത്. ആംബുലൻസ് കത്തിയതോടെ പൊള്ളലേറ്റാണ് സുലോചന മരിച്ചത്. ഈ ദുരന്തം നടന്നത് കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 14, 2024, 07:11 AM IST
  • ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം
  • ഈ ദാരുണ സംഭവം ഇന്ന് പുലർച്ചെ മൂന്നരയോടെ കോഴിക്കോടാണ് നടന്നത്
Kozhikode Ambulance Accident: കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി രോ​ഗിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. ഈ ദാരുണ സംഭവം നടന്നത് ഇന്ന് പുലർച്ചെ മൂന്നരയോടെ കോഴിക്കോടാണ്. 

Also Read: സാമ്പിളുകളെല്ലാം നെ​ഗറ്റീവ്; സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

അപകടത്തിൽ നാദാപുരം സ്വദേശി സുലോചനയാണ് മരിച്ചത്. ആംബുലൻസ് കത്തിയതോടെ പൊള്ളലേറ്റാണ് സുലോചന മരിച്ചത്. ഈ ദുരന്തം നടന്നത് കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു. മലബാർ മെഡിക്കൽ കോളജിൽ നിന്നും ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെയായിരുന്നു സുലോചനയുമായി വന്ന ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ചതും ദാരുണസംഭവം നടന്നതും. 

Also Read: 30 വർഷത്തിന് ശേഷം ശശ്, മാളവ്യ യോഗം; ശുക്ര ശനി കൃപയാൽ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ

അപകടത്തെ തുടർന്ന് തീ സമീപത്തെ കടയിലേക്കും പടർന്നിരുന്നു.  കനത്ത മഴയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News